കേരളാ കോൺഗ്രസ് എമ്മിനെ ഇടതുപക്ഷത്തെ ഒരു വിഭാഗം ഉൾക്കൊണ്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിസംഗരായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുണ്ടറയിൽ ഇടതു സ്ഥാനാർഥിയുടെ സ്വഭാവരീതി ചർച്ചയായെന്നും അത് വോട്ടുചോര്‍ച്ചക്ക് കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മണ്ഡലത്തില്‍ ചില ആളുകള്‍ക്ക് സ്ഥാനാര്‍ഥി മോഹമുണ്ടായിരുന്നു. അതിനാല്‍ ഏരൂര്‍, തെക്കുംഭാഗം,ഉദയംപേരൂര്‍ പഞ്ചായത്തുകളില്‍ പാര്‍ട്ടി വോട്ടുകളില്‍ കുറവുണ്ടായെന്നും പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
16 പേജുള്ള റിപ്പോര്‍ട്ടില്‍ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. വ്യക്തി താല്‍പര്യവും കേന്ദ്രഭരണത്തിലെ പങ്ക്പറ്റുന്നതിലും മാത്രമാണ് ഭൂരിപക്ഷം നേതാക്കള്‍ക്കും താല്‍പര്യമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുരേന്ദ്രനെ മാറ്റുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
പുതിയ നിയമസഭാംഗങ്ങള്‍, പഴയ നിയമസഭാംഗങ്ങള്‍, സ്ഥാനം ഒഴിയുന്ന മന്ത്രിമാര്‍, പുതിയ മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍, രാഷ്ട്രീയ,സാമുഹിക,സാംസ്‌കാരിക നേതാക്കന്മാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ഔദ്യോഗിക ക്ഷണം ലഭിക്കുക. പൊതുജനങ്ങള്‍ക്ക് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ടായിരിക്കില്ല.
2016 ലെ തെരഞ്ഞെടുപ്പിലെ അപേക്ഷിച്ച് 3 ശതമാനം വോട്ടുകളുടെ കുറവാണ് ബിജെപിക്കുണ്ടായത്. 2016 ൽ ബിജെപിക്ക് 15.5 ശതമാനത്തോളം വോട്ടുകളാണ് ലഭിച്ചത്. എന്നാൽ ഇത്തവണ 12.5 ശതമാനം വോട്ട് മാത്രമാണ് ബിജെപിയുടെ പെട്ടിയിൽ വീണത്. ഇതിന്റെ പ്രതിഫലനമാണ് ബൂത്തുകളിലും സംഭവിച്ചത്.
തവനൂരിൽ ജയത്തിനായി അധ്വാനിച്ച യുഡിഎഫ് പ്രവർത്തകരെ ഫിറോസ് അപമാനിച്ചെന്നായിരുന്നു പരാതി. ഇതിനെ തുടർന്നാണ് ഫിറോസ് വിശദീകരണവുമായി രംഗത്തെത്തിയത്. അതേ സമയം ഫിറോസിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധം തുടരുകയാണ്. ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
990 വോട്ടുകൾക്കാണ് സിറ്റിംഗ് എംഎൽഎ ആയ സ്വരാജ് തൃപ്പൂണിത്തുറയിൽ എം സ്വരാജ് പരാജയപ്പെട്ടത്. സ്വരാജിന്റെ പരാജയം വിശദമായി പരിശോധിക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ മികച്ച വിജയത്തിനിടയിലും സ്വരാജിന്റെയും മേഴ്സിക്കുട്ടിയമ്മയുടെയും പരാജയം സിപിഎമ്മിന് കല്ലുകടിയായിമാറിയ സാഹചര്യത്തിലാണ് നടപടി.
യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ജലീലിന്റെ പഴയ പോസ്റ്റിന് മറുപടിയുമായും രംഗത്തെത്തിയിട്ടുണ്ട്. ഇതായിരുന്നോ ‘കമ്പനി’ കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം’ എന്ന് 2019 ല്‍ കെടി ജലീല്‍ പങ്കുവെച്ച ഫേസ്ബുക്ക് സ്റ്റാറ്റസാണ് പികെ ഫിറോസ് ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. ‘യെസ്’ എന്ന ക്യാപ്ക്ഷനോടെയാണ് പികെ ഫിറോസ് സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചത്.
അന്തരാഷ്ട്ര പി.ആര്‍ എജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ ഇടതുപക്ഷത്തിന് തുണ ആയില്ല. ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ ആചാരങ്ങള്‍ക്ക് പുല്ലു വില നല്‍കിയ സര്‍ക്കാരിന്‍റെ കബളിപ്പിക്കല്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞു. അതും യുഡിഎഫ്ന് സഹായകമായി ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പരസ്യ പ്രചരണ പരിപാടികള്‍ അവസാനിക്കുമ്പോള്‍ ആള്‍ക്കൂട്ടമുണ്ടാകാന്‍ പാടില്ല. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് കലാശക്കൊട്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനം രണ്ടാംഘട്ടത്തിലേക്ക് കടന്നതിനാലാണ് കലാശക്കൊട്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയത്
പരസ്യ പ്രചാരണ പരിപാടികള്‍ അവസാനിക്കുമ്പോള്‍ ആള്‍ക്കൂട്ടമുണ്ടാകാന്‍ പാടില്ല. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇരട്ട വോട്ട് പട്ടികയിലുള്ളവര്‍ വോട്ട് ചെയ്യാന്‍ വരുമ്പോള്‍, അവരുടെ വിരലടയാളം പതിപ്പിക്കുകയും, സാക്ഷ്യ പത്രം വാങ്ങുകയും വേണം. ഒന്നിലധികം വോട്ട് ചെയ്യാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനും നിര്‍ദേശമുണ്ട്.
പാര്‍ട്ടി ആവിശ്യപെട്ടാലും തെരഞ്ഞെടുപ്പിനില്ല. രണ്ട് ടേം കഴിഞ്ഞവര്‍ മത്സരിക്കേണ്ടന്ന് പാര്‍ട്ടി തീരുമാനമാണ്. തന്‍റെ ടേം പൂര്‍ത്തിയായി, വയസ് 70 ആണ്. ജനസേവനത്തിനും, തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കും പഴയതുപോലെ ആക്ടിവായി നില്‍ക്കാന്‍ സാധിക്കുന്നില്ല. പ്രായത്തിന്‍റെ ക്ഷീണമുണ്ട്.
നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാനതീയതി പിന്നിട്ടതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ളത് 957 സ്ഥാനാർഥികളാണ്.
സംസ്ഥാനത്ത് 55 ശതമാനം ഹിന്ദുക്കളും, 45 ശതമാനം ന്യൂനപക്ഷങ്ങളുമാണ് എന്നതും ബിജെപിയുടെ വളര്‍ച്ചക്ക് തടസ്സമാകുന്നുവെന്ന് രാജഗോപാല്‍ വിലയിരുത്തുന്നു. എന്നാല്‍, ബിജെപി പതുക്കെ വളരുന്നുണ്ടെന്നും, ആ വളര്‍ച്ചക്ക് ഒരു സ്ഥിരതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടിക്കെതിരെ ജോർജ് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. തുടര്‍ന്ന് അദ്ദേഹം പ്രചാരണം നടത്തുന്ന സ്ഥലങ്ങളിലെല്ലാം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തു. ഒച്ചവെച്ച് പ്രതിഷേധിച്ചവരോട് നിങ്ങള്‍ക്ക് സൗകര്യമുണ്ടെങ്കില്‍ വോട്ട് ചെയ്താൽ മതിയെന്നായിരുന്നു ഇന്നലെ ജോര്‍ജിന്‍റെ പ്രതികരണം.
പോസ്റ്റിന്റെ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് സൂപ്രണ്ടിനടക്കം പരാതി നല്‍കി. തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡണ്ട് അഡ്വ ജോയിക്കുട്ടി ജോസ്, സെക്രട്ടറി അഡ്വ പി വിശ്വംഭരപ്പണിക്കര്‍ എന്നിവരാണ് ഇക്കാര്യം പറഞ്ഞത്.
കേരള കോണ്‍ഗ്രസ് മാണി വിഭാഗം മുന്നണി മര്യാദയുടെ പേരില്‍ സിപിഎമ്മിന് തന്നെ വിട്ടുനല്‍കിയ മണ്ഡലത്തില്‍ ഡി വൈ എഫ് ഐ നേതാവ് എ എ റഹീമിന്റെ പേരാണ് ഉയര്‍ന്നുവന്നത്. എന്നാല്‍ പ്രാദേശിക ബന്ധങ്ങളും മണ്ഡലത്തിലെ പരിചയവും കുഞ്ഞമ്മദ് മാസ്റ്റര്‍ക്ക് തുണയാകുകയായിരുന്നു.